Friday, May 1, 2015

ഓർമച്ചെപ്പുകൾ

കൊഴിഞ്ഞു വീണ ഇലകളായ്
പാറിപ്പറന്നു വീഥികളിൽ
ഋതുഭേദങ്ങളിലെങ്ങനെയോ
താളുകൾക്കിടയിൽ മയങ്ങി
കുംഭകർണ്ണ നിദ്ര പോലെ
അർക്കനിൽ നിന്ന് മുഖം മറച്ചും
മാരുത സ്പർഷനമേൽക്കാതെയും
കാല ചക്രമുരുളുന്നതറിയാതെ
ചിന്നി ചിതറുന്ന മഴ മണി കിലുക്കം കേൾക്കാതെ
വികസനത്തിൻ നേരും നെരിവുമറിയാതെ
പുഞ്ചിരിയും കണ്ണീരുമെന്തെന്നറിയാതെ

കാലങ്ങൾക്കപ്പുറമെപ്പോഴോ
ഒഴുക്കിലകപ്പെട്ട താളുകൾ
ഭൂമിക്കടിയിൽ നിന്നോ മച്ചിൻ മുകളിൽ നിന്നോ
ചികഞ്ഞെടുക്കവേ
നഷ്ടപ്പെട്ടെന്നുകരുതിയതൊക്കെയും
മജ്ജയും മാംസവുമില്ലാതായ്
ശേഷിക്കുമശ്മകങ്ങൾ കവാടം
തുറന്നു ചരിത്രത്തിലേക്ക്
സംസ്കാര പൈത്രികങ്ങളുടെ
ഇണചേരലായ്
ഓർമയുടെ ഓർമച്ചെപ്പുകൾ ഒളിച്ചിമ്മി

No comments:

Post a Comment