Sunday, October 23, 2016

The Kite Runner by khaled Hosseini



അമീര്‍ ഹസ്സന്‍ ഇവരാണ് ഈ കഥയിലെ നായകന്മാര്‍. അഫ്ഘാന്‍ മേഘലയില്‍ ജനിച്ചു വളരുന്ന രണ്ട് മുസ്ലിം കുട്ടികള്‍. രണ്ടു പേര്‍ക്കും ചെറുപ്പത്തിലെ അമ്മമാരെ നഷ്ട്ടപെടും. അമീര്‍ നാട്ടു പ്രമാണിയുടെ മകന്‍. ഹസ്സന്‍ അവിടുത്തെ കാര്യസ്ഥന്‍ അലിയുടെ മകനാണ്.സ്വഭാവം കൊണ്ട് രണ്ടു പേരും വ്യത്യസ്തരാണ്. ബാബ (അമീറിന്റെ അച്ഛന്‍) ഹസ്സനോട് കാണിക്കുന്ന അമിത വാത്സല്യവും പ്രത്യേക പരിഗണനയുമാണ്‌ അലിയെ ചൊടിപ്പിച്ചത്. മുടങ്ങാതെ ഹസ്സന്റെ പിറന്നാളിന് കൊടുക്കുന്ന സമ്മാന പൊതികള്‍. എല്ലാ കാര്യത്തിനും ഹസ്സനെയും ഉള്‍പ്പെടുത്തുന്നത് അലിക്ക് ഇഷ്ട്ടമായിരുന്നില്ല.
അങ്ങനെ ആ ദിവസം വന്നു. എല്ലാ വര്‍ഷവും മുടങ്ങാതെ എത്തുന്ന പട്ടം പറത്തല്‍ മത്സരം. ഹസ്സന്‍ ആണ് വിജയത്തിന് കാരണമെങ്കിലും അമിറിന്റെ സ്വാര്‍ത്ഥത സ്ഥിതി ഗതികളെ സാരമായി ബാധിച്ചു. ഒടുവില്‍ അതിന്റെ അവസാനം അലിയും ഹസ്സനും നാല്‍പ്പത്തിയൊന്ന് വര്‍ഷത്തെ സേവനം മതിയാക്കി ബാബയെയും അമിറിനെയും ഉപേക്ഷിച്ചു പോകാന്‍ തീരുമാനിക്കും. ബാബയുടെ വാക്കുകള്‍ക്ക് അവരെ തടയാനാവില്ല. അമിറിനും ഒന്നും ചെയ്യാനില്ലായിരുന്നു. പൊറുക്കാനാവാത്ത തെറ്റായി ജീവിതകാലം മുഴുവനും അത് അമിറിനെ പിന്തുടരും. റഷ്യ അഫ്ഘാന്‍ ആക്രമിക്കുകയും അതില്‍ നിന്നും വളരുന്ന താലിബാന്‍ എന്ന പ്രസ്ഥാനത്തിന്റെ ക്രൂരതകള്‍ക്ക് അവസാനമില്ല. അനാഥ കുട്ടികള്‍ വളരുന്നു, അവര്‍ എങ്ങനെ വളരുന്നു എന്ന്‍ ആരും അറിയാറില്ല. ജീവനുള്ള അച്ഛന്മാര്‍ അഫ്ഘാനില്‍ അപൂര്‍വമാണ്.ഇസ്ലാം എന്ന മതത്തിന്റെ പേരില്‍ നടത്തുന്ന അരും കൊലകള്‍, ഖുറാന്‍ വചനങ്ങളെ വളച്ചൊടിച്ച് അതാണ് നിയമമെന്ന് പറയുന്ന, കലാഷ്നിക്കോവുമായി നടക്കുന്ന മുഖം മൂടികള്‍ക്ക് നടുവിലുള്ള ജീവിതം ജീവിതമാണോ? വെള്ളവും ഭക്ഷണവും ഉടുതുണി പോലും നിഷേധിക്കപ്പെടുന്ന അഫ്ഘാന്‍ ജനത ജീവിതമെന്തെന്ന് അറിയുന്നില്ല.
ജീവിതത്തിലെ നഷ്ട്ടങ്ങള്‍ എന്നും നഷ്ട്ടങ്ങള്‍ തന്നെയാണ്. ആശ്വാസ വചനങ്ങള്‍ പറയാന്‍ എളുപ്പമാണ് പക്ഷെ പാതി വഴിയില്‍ വീണു പോയവര്‍ക്ക് മുന്നില്‍ വാക്കുകള്‍ അല്ല വേണ്ടത് ഒരു കൈ പിടിച്ചുയര്‍ത്താന്‍ ഉള്ള മനസ്സാണ്. അങ്ങനൊരു മനസ്സുണ്ടെങ്കില്‍ പോലും കാര്യങ്ങള്‍ എളുപ്പമല്ല. നിയമത്തിന്റെ നൂലാമാലകള്‍ സത്പ്രവര്തികള്‍ക്ക് തടസ്സമാണ്. ത്പ്രവര്തികള്‍ക്ക്ലാഷ്നിക്കോവ്

തികച്ചും യാദ്രിശ്ചികമായിട്ടാണ് ഈ പുസ്തകം ഞാന്‍ വാങ്ങിയത്. നോക്കിയപ്പോള്‍ റിവ്യൂ കൊള്ളാമെന്നു  കണ്ടിട്ട് വാങ്ങിയതാണ് amazon.in ല്‍ നിന്ന്‍. ഖാലിദിന്റെ പുസ്തകം ഇത് ആദ്യമാണ്. ഇതൊരു വെറും പുസ്തകം എന്നതിലുപരി ലോക രാഷ്ട്രങ്ങള്‍ക്ക് തമ്മിലുള്ള യുദ്ധത്തില്‍ നഷ്ട്ടം സാധാരണ ജനങ്ങള്‍ക്കും കുട്ടികള്‍ക്കും ആണെന്ന സത്യം വിളിച്ച് പറയുന്ന ഒരദ്ധ്യായം.

Thursday, October 20, 2016

quote


Sunday, October 16, 2016

കലയുടെ പേരില്‍ കോമാളിത്തരം വേണോ?



കല ദൈവാനുഗ്രഹം ആണെന്ന കാര്യത്തില്‍ നമുക്ക് ആര്‍ക്കും തര്‍ക്കമില്ല.ചിലര്‍ പാടും, ചിലര്‍ നൃത്തം ചെയ്യും, മറ്റു ചിലര്‍ നന്നായി ചിത്രം വരയ്ക്കും, ചിലര്‍ ശിലകള്‍ രൂപ കല്‍പ്പന ചെയും, അങ്ങനെ പല തരം കഴിവുകള്‍ ആണ് ദൈവം മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളത്. നമ്മുടെ തല ചോറിന്റെ ഭാഗങ്ങളില്‍ ഓരോന്നിനും ഓരോ ജോലി നിര്‍വചിച്ചു നല്‍കിയിട്ടുണ്ട്. അതിനെ പരിപോഷിപ്പിക്കുന്നത് അനുസരിച് കഴിവുകള്‍ വളരുന്നു. ദാസേട്ടന്‍ എന്ന്‍ മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന ഡോ കെ ജെ യേശുദാസിനെ പോലെ പാടാന്‍ ആര്‍ക്കും കഴിയില്ല. വാനമ്പാടി ചിത്ര , സുജാത,  എസ് ജാനകി, പി ലീല, വാണി ജയറാം , കെ ജയചന്ദ്രന്‍ ഇവരെ പോലെ പാടാന്‍ മറ്റൊരു വ്യക്തിക്കും കഴിയില്ല. എന്ന്‍ വച്ച് പുതു തലമുറയിലെ പാട്ടുകാര്‍ക്ക് കഴിവില്ല എന്നല്ല. പക്ഷെ ചിലരുടെ ഘോഷ്ട്ടികള്‍ ടീവിയില്‍ കണ്ട് മടുത്തു.ഇതിനെതിരെ പ്രതികരിക്കാന്‍ ഒരു കലാകാരനും കലാകാരിയും ഇല്ലേ എന്ന്‍ വിഷമത്തോടെ ചിന്തിച്ചു പോകുന്നു.
മലയാളത്തില്‍ ആദ്യം വന്ന സ്വകാര്യ ചാനല്‍ ആണ് ഏഷ്യാനെറ്റ്‌. ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന മലയാളം ചാനല്‍ എന്ന്‍ പറയാം. ഒരുപാട് നല്ല പരിപ്പാടികള്‍ പ്രക്ഷേപണം ചെയ്ത് മലയാളികളുടെ സ്നേഹം പിടിച്ചു പറ്റിയ ചാനല്‍. യാതൊരു തര്‍ക്കവും ആ കാര്യത്തില്‍ എനിക്കില്ല.
ഹാസ്യത്തിന്റെ പേരില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്ന comedy stars അസ്സഹനീയമായി മാറി. അതില്‍ ഹാസ്യം അല്ല കോമാളിത്തരം ആണ് കൂടുതലും. ജഗതി ശ്രീകുമാറിന്റെയും അടൂര്‍ ഭാസിയുടെയും കോമഡി ആണ് മലയാളികള്‍ക്ക് പരിചിതം.പക്ഷെ പോകെ പോകെ comedy stars കാണാന്‍ കൊള്ളാത്ത ഒരു ആഭാസമായി മാറി. ജഗദീഷ് എന്ന നടനെ മലയാളികള്‍ വെറുക്കാന്‍ തുടങ്ങി. ജഗദീഷിന് പറ്റിയ പണി അഭിനയമാണ്. ഗോഡ് ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ , തുടങ്ങി ഒട്ടനവധി സിനിമകളിലെ കോമഡി രംഗങ്ങള്‍ മലയാളി മറക്കില്ല. കോമഡി മാത്രമല്ല സ്വഭാവ നടനായും ജഗദീഷ് കഴിവ് തെളിയിച്ച നടനാണ്‌. പക്ഷെ comedy stars പരിപാടിയില്‍ ആദ്യം വന്ന്‍ പാടി ഇങ്ങനെ മനുഷ്യനെ വെറുപ്പിക്കണോ?
ജഗദീഷിനെ മാത്രം സഹിച്ചാല്‍ പോരാ, റിമി ടോമി എന്ന ജീവിയെ കൂടി സഹിക്കണം. മീശ മാധവന്‍ സിനിമയിലെ ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് കൊള്ളാം പക്ഷെ അതിന്റെ പേരില്‍ റിമിയെ ഒരു ഹാസ്യ പരിപാടിയില്‍ ജഡ്ജ് ആയി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച ചേതോ വികാരം എന്താണെന്ന്‍ എത്ര ആലോചിച്ചിട്ടും മനസില്ലാവുന്നില്ല. തീര്‍ന്നില്ല , ശ്വേതാ മേനോന്‍ , എന്താണാവോ ശ്വേതയുടെ ഹാസ്യ കഥാ പാത്രങ്ങള്‍.
പാട്ടിന്റെ പേരില്‍ റിമി കാണിച്ച് കൂട്ടുന്ന കോമാളി രംഗങ്ങള്‍ കണ്ടാല്‍ പോലും സ്വയം തിരിച്ചറിയാത്ത വ്യക്തിയെ എങ്ങനെ കലാകാരി ആയി അന്ഗീകരിക്കാനാവും? ഏഷ്യാനെറ്റില്‍ തന്നെ സംപ്രേഷണം ചെയ്ത ഒരു അവാര്‍ഡ്‌ നിഷ കണ്ടു. റിമി പാടുന്നു എന്നായിരുന്നു അവതാരക പറഞ്ഞത്. പക്ഷെ സത്യം പറഞ്ഞാല്‍ രണ്ട് വരി പാടിയ ശേഷം പട്ടി കിതയ്ക്കുന്ന പോലെ കിതയ്ക്കുവായിരുന്നു ഗായിക. റിമി പാടുക അല്ല, കിതയ്ക്കുക്കയാണ് എന്ന്‍ പറയേണ്ടതായിരുന്നു.മലയാളം പാട്ടിനെ വധിക്കുന്നത് പോരാഞ്ഞിട്ട് ഹിന്ദി പാട്ടുകളെയും കീറി മുറിക്കും. ജഗദീഷ് കബാലി പാട്ട് പാടിയത് വാട്സ് അപ്പ് വയറല്‍ ആയി. എന്നിട്ടും ഒരു കുലുക്കവുമില്ല.കാണ്ടമൃഗത്തിന്റെ തൊലി കട്ടി ഒന്നും ഇവരുടെ തൊലിക്കട്ടിയുടെ മുന്നില്‍ ഒന്നുമല്ല.
സംഗീതം പെര്‍ഫോര്‍മന്‍സ് നിലവാരത്തില്‍ ചെയുന്ന കഴിവുള്ളവര്‍ ഉണ്ട്, പക്ഷെ അവര്‍ ആരും ബ്രീത്ത്‌ കണ്ട്രോള്‍ ഇല്ലാത്തവര്‍ അല്ല.ഇംഗ്ലീഷ് ഗായകരുടെ പോപ്‌ ഗായകരുടെ വീഡിയോകള്‍ കണ്ടാല്‍ നമുക്ക് വ്യകതമാകും. പെര്ഫോര്മര്‍ എന്ന്‍ വച്ചാല്‍ വേഷം കെട്ടി വന്ന്‍ തുള്ളുന്നതല്ല. ആരോക്കൊയോ സ്പോന്‍സര്‍ ചെയ്യുന്ന വേഷ ഭൂശാധികള്‍ അണിഞ്ഞ് വന്ന നിന്നാല്‍ കലാകാരനോ കലകാരിയോ ആവില്ല. അതിനു കഴിവ് തന്നെ വേണം. ദാസേട്ടന്‍ ചിത്ര ചേച്ചി തുടങ്ങിയവര്‍ക്ക് വേഷം കെട്ടേണ്ട ആവശ്യമില്ല. എന്ത് വേഷം കെട്ടിയിട്ടആണ് ആവരൊക്കെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവര്‍ ആയി മാറിയത്. ജഗദീഷിന് 50 വയസ്സ് കഴിഞ്ഞു കാണും, എന്നിട്ടും വേഷം കെട്ടി നടക്കാന്‍ ഒരുളുപ്പുമില്ലേ? ഒരു കോളേജ് പ്രൊഫസര്‍ എന്നാണ് പറയുന്നത് അതിന്റെ ഒരു ബോധം പോലും വേഷ വിധാനത്തില്‍ ഇല്ല.  
മലയാളികള്‍ക്ക് പ്രിയപ്പെട്ട ചാനല്‍ ഇത്രയും നിലവാരം ഇല്ലാതാവുന്നത് കഷ്ട്ടമാണ്. തിരിച്ചറിഞ്ഞ് തിരുത്തേണ്ട സമയം അതി ക്രമിച്ചു.റിമിയെ എടുത്ത് കളയണം. കഴിവുള്ള വിധി കര്‍ത്താക്കള്‍ വരണം. അല്ലെങ്കില്‍ കഴിവുള്ള കലാകാരന്മാരോട് കാണിക്കുന്ന അവഗണ ആവും അത്. കാരണം കഴിവുള്ളവരെ വിശകലനം ചെയ്യേണ്ടത് കഴിവ് തെളിയിച്ചവര്‍ ആവണ്ടേ? അല്ലെങ്കില്‍ പിന്നെ പരീക്ഷ പേപ്പര്‍ ആര്‍ക്കെങ്കിലും കറക്റ്റ് ചെയ്താല്‍ പോരെ എന്തിനാ അദ്ധ്യാപകര്‍ ചെയുന്നത്? ഓരോന്നിനും അതിന്റേതായ രീതി ഇല്ലേ? വഴി കൂടെ പോകുന്ന ആരെ എങ്കിലും പിടിച്ച് മേക്കപ്പ് ഇട്ട് ഇരുത്തിയാല്‍ പോരാ . കഴിവുള്ളവര്‍ ഇല്ല എങ്കില്‍ പരിപാടി മതിയാക്കണം. അല്ലാതെ മനുഷ്യരെ ദയ വധത്തിനു വിധിക്കുക അല്ല വേണ്ടത്.

Thursday, October 13, 2016

One Indian woman by chetan Bhagat



 രാധിക എന്ന ഇന്ത്യന്‍ യുവതി കഴിവ് കൊണ്ട് മാത്രം വളര്‍ന്ന വ്യക്തിയാണ്. പക്ഷെ പലപ്പോഴും ഏതൊരു മനുഷ്യന്റെയും വിജയത്തിന്റെയും പരാജയത്തിന്റെയും പിന്നില്‍ പ്രണയം ഉണ്ടാകുമെന്ന സത്യം രാധികയുടെ കാര്യത്തിലും സത്യമാണ്. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ രാധികയെ പോലെ ആണോ എന്ന്‍ പലരും സംശയിക്കാം പക്ഷെ മനുഷ്യന്റെ മാനസിക അവസ്ഥ ഏത് രാജ്യത്തും ഒരു പോലെ തന്നെയാണ്. വിദേശികള്‍ കാര്യങ്ങളെ കുറച്ച് കൂടി തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരവും എന്നാല്‍ ഇന്ത്യന്‍ സംസ്കാരം ഒരിക്കലും അതിനു അനുവദിക്കില്ല. പക്ഷെ സൂര്യന്‍ മറഞ്ഞാല്‍ പിന്നെ ഇന്ത്യക്കാരനും വിദേശിയും വ്യത്യസ്ഥരല്ല.
സാമ്പത്തികമായി സാധാരണ കുടുംബത്തില്‍ ജനിച്ച രാധിക കഴിവ് കൊണ്ട് സംബാധിക്കുന്ന വരുമാനം ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അത്രയും സംബാധിക്കുന്ന മകള്‍ക്ക് ഒരു വിവാഹ ബന്ധം കണ്ടു പിടിക്കാന്‍ വീട്ടുകാര്‍ക്കും ബുദ്ധിമുട്ടാണ്. ന്യൂ യോര്‍ക്കില്‍ കണ്ട ദേബാശിഷ് എന്ന്‍ യുവാവിനോടുള്ള പ്രണയം രണ്ട് വര്‍ഷം കഴിഞ്ഞ് കൊഴിഞ്ഞു വീണപ്പോള്‍ പിടിച്ചു നില്ക്കാന്‍ ഹോന്ഗ് കോങ്ങിലേക്ക് ചേക്കേറി. പക്ഷെ അവിടെ കാത്തിരുന്നത് നീല്‍ എന്ന മദ്ധ്യ വയസ്ക്കന്‍ ആയിരുന്നു. നീല്‍ വിവാഹിതനാണ്, രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഒരുമിച്ചുള്ള ജോലിയും യാത്രകളും അടുക്കാന്‍ പാടില്ലാത്ത അത്രയും രാധികയും നീലിനെയും അടുപ്പിച്ചു. ഒരിക്കലും തമ്മില്‍ വിവാഹം കഴിക്കാനാവില്ല എന്ന തിരിച്ചറിവ് രാധികയെ വീണ്ടും മറ്റൊരു സ്ഥലത്തേക്ക് മാറാന്‍ പ്രേരിപ്പിച്ചു.
ഒടുവില്‍ വീട്ടുകാര്‍ തിരഞ്ഞു പിടിച്ച ഫേസ് ബുക്ക്‌ എഞ്ചിനീയര്‍ ബ്രിജേഷിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിട്ടും അതിലും ഉറച്ചു നില്‍ക്കാനാവാതെ പോയ രാധിക സത്യത്തില്‍ ഇന്ത്യന്‍ ഗേള്‍ ആണോ?
ഇന്ത്യയില്‍ ജനിച്ചത് കൊണ്ട് മാത്രം ഒരാള്‍ ഇന്ത്യന്‍ ആകുമോ? ചിന്തിക്കാനാവാത്ത അത്രയും പണം ഉണ്ടായിട്ടും മാനസികമായി രാധിക സന്തോഷിചിരുന്നില്ല.
പെണ്ണായാലും ആണായാലും സ്നേഹിക്കാനും മനസിലാക്കാനും ഒരാള്‍ വേണം. അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അങ്ങനൊരാള്‍ കൂടെ ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തിലെ നേട്ടങ്ങള്‍ക്ക് അര്‍ദ്ധമുള്ളൂ.