Thursday, April 18, 2019

Vanara - Anand Neelankantan

രാവണനെ കുറിച്ചുള്ള അഭിപ്രായം മാറിയത് ആനന്ദ് നീലകണ്ഠന്റെ അസുര വായിച്ചതിനു ശേഷമാണ് . ആ വികാരമാണ് വാനര വാങ്ങാൻ എന്നെ പ്രേരിപ്പിച്ചത്. . ഈ പുസ്തകം തിരഞ്ഞിറങ്ങിയതല്ല തിരുവനന്തപുരം mall of travancore സന്ദർശിച്ചപ്പോൾ ഡിസി ബുക്സിൽ കയറുകയും  യാദൃശ്ചികമായി   ഈ പുസ്തകം കൈയിൽ വന്ന് ചേരുകയുമാണുണ്ടായത്.  contemporary എന്ന പേരിൽ പുസ്തകങ്ങൾ ഇറങ്ങുന്നുണ്ടെങ്കിലും വായനയുടെ സുഖം തരാൻ എല്ലാ എഴുത്തുകാർക്കും കഴിയാറില്ല.ശിവ trilogy നിലവാരം പുലർത്തി യ ഒന്നായിരുന്നു. 

പണ്ട് ദൂരദർശനിൽ ജയ് ഹനുമാൻ കണ്ടിരുന്ന സമയത്താണ് സുഗ്രീവനെയും ബാലിയെയും കുറിച്ചു കേൾക്കുന്നത്. അന്നൊന്നും ഏതെങ്കിലും തരത്തിൽ കൂടുതൽ കഥകൾ അവരെ കുറിച്ചറിയാൻ ശ്രമിച്ചിട്ടില്ല. പറഞ്ഞു തരാനും ആരുമില്ലായിരുന്നു.എന്നാലും കഥയിൽ  ബാലി വില്ലനാണ് . ഒരുപക്ഷെ ഏത് പുസ്തകം വായിച്ചിരുന്നെങ്കിലും ബാലി വില്ലൻ തന്നെയാവാനാണ് സാധ്യത. അവതാര പുരുഷനായ രാമന്റെ ധർമ്മം പോലും സംശയത്തോടെ നോക്കി പോയി.  കഥ വായിച്ചു കഴിഞ്ഞപ്പോൾ ചെറുപ്പത്തിൽ  മനസ്സിൽ വരച്ച ചിത്രങ്ങളൊക്കെ മാഞ്ഞു തുടങ്ങി. ബാലി - സുഗ്രീവൻ അവരുടെ ജീവിതമാണ് ഈ പുസ്തകത്തിൽ ഉടനീളം.

ബാലിക്ക് ഏറ്റവും സ്നേഹം തന്റെ സഹോദരനായ സുഗ്രീവനോടാണ്. എന്നാൽ ചെറുപ്പം മുതൽക്കേ സുഗ്രീവൻ ബാലിയോടുള്ള സ്നേഹത്തിൽ കള്ളത്തരം കാണിച്ചിരുന്നു. ഒരിക്കലും ബാലിക്ക് സുഗ്രീവനെ സംശയം തോന്നിയിട്ടില്ല. ഒരപകടം പറ്റി ചികിത്സയിൽ കഴിയുന്ന സമയം സുശ്രുഷിക്കുന്ന താരയോട് ബാലിക്ക് തോന്നുന്ന  പ്രണയം , അവിടെയും സുഗ്രീവൻ  ബാലിയെ വഞ്ചിച്ചു. തന്റെ ആഗ്രഹം ബാലിയോട് തുറന്ന് പറയുന്നതിന് പകരം അവരുടെ വിവാഹം നടത്താൻ മുന്നിൽ നിന്നു. വിവാഹ ശേഷം ബാലിയെ താരയിൽ നിന്നും അകറ്റി നിർത്താൻ എന്തെല്ലാം ശ്രമങ്ങൾ. എല്ലാത്തിലും സുഗ്രീവനെ അമിതമായി വിശ്വസിച്ച ബാലി വിഢിയാവുക തന്നെ ചെയ്തു ജീവിതത്തിലുടന്നീളം.. സുഗ്രീവനോടുള്ള സ്നേഹം മിക്കപ്പോഴും ബാലിയെ താരയിൽ നിന്നുമകറ്റി. എന്നാൽ താരയോടുള്ള അമിതമായ സ്നേഹം സുഗ്രീവനെ കൊണ്ട് തെറ്റുകൾ ചെയ്യിച്ചു. മുഖമൂടി ധരിച്ചവരെ തിരിച്ചറിയാൻ ഇന്നും നമുക്ക് കഴിവില്ല . വിവാഹ ശേഷം ഭാര്യയെ സ്നേഹിക്കാൻ സുഗ്രീവന് കഴിഞ്ഞിരുന്നില്ല .അതുമൊരു അഭിനയമായിരുന്നോ? സുഗ്രീവനോട് മനസ്സ് തുറന്ന സ്വയംപ്രഭയ്ക്കും പ്രണയ സാഫല്യമുണ്ടായില്ല. താരയോടുള്ള സ്നേഹമാണ് എല്ലാത്തിനെക്കാളും വലുതായി സുഗ്രീവൻ കണ്ടത്. ബാലിയുടെ മരണത്തിൽ അവസാനിച്ച കഥയിൽ വിജയം എന്നൊന്നില്ല.

എല്ലാ വാന നരന്മാരും യുദ്ധത്തിന് പോയ അവസരത്തിൽ സ്ത്രീ ശാക്തീകരണത്തിനെ പ്രതിപാദിക്കുന്ന  പ്രവർത്തികളാണ് താര കാഴ്ചവയ്ക്കുന്നത്. ചെമ്പൻ എന്ന ചെന്നായ നന്ദിയുള്ള മൃഗത്തിന്റെ സ്മരണയാണ്. ഏത് സാഹചര്യത്തിലും ബാലിയെ ഉപേക്ഷിച്ചു പോകാൻ ചെമ്പന് കഴിഞ്ഞിരുന്നില്ല. ബാലിയുടെ മരണത്തിനു ശേഷവും ആ നരന്റെ വരവിനായി ചെമ്പൻ കാത്തിരുന്നു.
സുഗ്രീവന്റെ വാക്ക് വിശ്വസിച്ച രാമനും ലക്ഷ്മണനും സത്യം എന്തെന്ന് അന്വേഷിക്കാതെ ഒളിഞ്ഞിരുന്ന് ബാലിക്ക് നേരെ അമ്പെയ്തതും തെറ്റ്.

ബാലിയിൽ നിന്നും പഠിക്കേണ്ട ചില പാഠങ്ങളുണ്ട് - നേർക്കുനേർ നിന്ന് പൊരുതണം. യുദ്ധത്തിന്റെ പേരിൽ അനാവശ്യമായ രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കണം. സമത്വം ഉണ്ടാവണം . പ്രകൃതിയോടിണങ്ങി ജീവിക്കണം.

കാലം മാറുന്നതിനു അനുസൃതമായി മാറാൻ കഴിയാത്തവർ ജീവിക്കാൻ അർഹരല്ല.അവരെ അടിച്ചമർത്താൻ കഴിവുള്ളവർ ഉടലെടുക്കും.ശക്തി കൊണ്ട് തന്നെ ആവണമെന്നില്ല ആ കീഴ്‌പ്പെടുത്തൽ  ബുദ്ധി കൊണ്ടോ ആയുധം കൊണ്ടോ കുബുദ്ധി കൊണ്ടോ ഒക്കെയാവാം.

ചെറുതിലെ മുതൽക്കെ ചില ശരികൾ നമ്മിൽ അടിച്ചേൽപ്പിക്കും , അതൊക്കെ ശരിയാണോ എന്ന് ചോദിച്ചാൽ ഇപ്പോൾ പറയും relative ആണെന്ന്. അനിവാര്യമായ മാറ്റത്തിലും മാറാത്ത ചിലരുണ്ട് , അവരെ പലരെയും നമ്മൾ അറിയാറില്ല. എന്നാൽ നമുക്ക് ചുറ്റിലുമുള്ള ആരൊക്കെയോ അങ്ങനെ അല്ലേ ?



Saturday, April 6, 2019

Three Bogies - Nithish G Madhav

എല്ലാ കാലഘട്ടത്തിലുമുണ്ടാവും തലമുറകൾ തമ്മിലുള്ള ശീത യുദ്ധം. ഓരോ വ്യക്തിക്കും തോന്നാറുണ്ട് താൻ വളർന്ന കാലഘട്ടമാണ് ഏറ്റവും സുന്ദരമെന്ന് .പക്ഷെ ഒരിക്കലും മറ്റൊരു തലമുറയിലെ അംഗമത് അംഗീകരിക്കില്ല. അതാരുടെയും കുറ്റമല്ല യാഥാർഥ്യം മാത്രമാണ്. ലോകം പല രീതിയിൽ മാറികൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും കുടുംബ ജീവിതം മുതൽക്കെ ആ മാറ്റത്തിന്റെ കാറ്റ് വീശും. 
ആഞ്ഞടിച്ച കൊടുംകാറ്റിൽ അടിത്തറയിളകിയ കുടുംബ ബന്ധങ്ങളെ മുൻനിർത്തിയാണ് Three bogies എന്ന പുസ്തകത്തിലൂടെ Nithish G Madhav ആ മാറ്റങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നത്.



മൊബൈൽ ഫോണുകളുടെ കടന്നു വരവ് ഏറ്റവും കൂടുതൽ ബാധിച്ചത് കുടുംബങ്ങളെയാണ്- ഭാര്യക്ക് ഭർത്താവിനോട് സംസാരിക്കാൻ വാട്സാപ്പ് വേണം, ജോലി കഴിഞ്ഞു അർദ്ധരാത്രി വീട്ടിലെത്തുന്ന ഭർത്താവിന് വീണ്ടും ജോലി സംബന്ധമായ തിരക്കുകൾ മാത്രം. സ്വന്തം കുട്ടിയോട് സംസാരിക്കാൻ നേരമില്ലാത്ത രക്ഷകർത്താക്കൾ. സ്വന്തം ഇഷ്ടങ്ങളുമായി ചേർന്ന് പോകാൻ കഴിയാത്തത് കൊണ്ട് മാതാപിതാക്കളെ ഭവനങ്ങളിലെ ഏകാന്തതയിലേക്ക് തള്ളിയിടുന്ന മക്കൾ, നാട്ടുകാരെ ബോധിപ്പിക്കാൻ വൃദ്ധ സദനങ്ങളിൽ എ/സി മുറികൾ വാടകയ്ക്ക് എടുക്കുന്ന സമ്പന്നരായ മക്കൾ.
ഈ സാഹചര്യങ്ങളിൽ വളർന്നു വരുന്ന കുട്ടിയോട് സ്നേഹം എന്താണെന്ന് ചോദിച്ചാൽ എന്ത് ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്? അവർക്ക് സ്നേഹം എന്നത് വാട്സാപ്പിൽ വരുന്ന മെസ്സേജ് ആണ്, അല്ലെങ്കിൽ ഏറ്റവും പുതിയ ഐ ഫോൺ, വിലകൂടിയ ബൈക്ക് ,കാർ . ആരുടേതാണ് കുറ്റം? കുട്ടിയുടെയോ രക്ഷകർത്താക്കളുടെയോ? 
സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ടൈപ്പ് ചെയ്യുന്നവരാണ് ഇന്ന് അധികവും. കേൾക്കാൻ ആർക്കും സമയമില്ല. കുടുംബത്തിൽ നിന്നാണ് കുട്ടികൾ സ്നേഹിക്കാൻ പഠിക്കുന്നത്, വിദ്യാലയങ്ങളിലോ സർവ്വകലാശാലകളിലോ സ്നേഹിക്കാൻ പഠിപ്പിക്കാനാവില്ല .

adjustment എന്ന വാക്കിൽ ഒതുക്കി തീർക്കാൻ ഉള്ളതല്ല വിവാഹ ജീവിതം. പരസ്പര സ്നേഹവും ബഹുമാനവും ഒരുപോലെ ചേരണം. യാത്രയിൽ ചിലപ്പോൾ ഒരാൾക്ക് ചെറിയ വീഴ്ച പറ്റിയാൽ ഉപേക്ഷിച്ചു പോവുക അല്ല വേണ്ടത് , ചേർത്ത് പിടിച്ചു മുന്നേറുന്നതിലാണ് സ്നേഹം. ശ്വേതയുടെ സഹായത്തോടെ എയ്ഞ്ചലിനും ജോണിനും അതിനു കഴിഞ്ഞു. ആ നന്മയുടെ തുടർച്ച അവരുടെ മകനിലും കാണാം.
നമ്മൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ nithish ഈ പുസ്തകത്തിൽ പറയുന്നുണ്ട് .
"dont love your job too much... job is just a belief..
even if your father is not doing his job well, the company he works will never fail to meet its policies.... he works like the whole fate of that company lies above his shoulders. That is not work , that is absolute slavery.
When you cling on to your job so tightly the other hand that clings onto your loved ones gets loosened" - ഈ സത്യം മനസിലാക്കാത്തവരാണ് അധികവും.

"We lose ourselves when we do something that we really like. Even though it is so hard to find, such a thing exists for everyone. It is called intuition. In Japanese it is called Ikigai."

People who exhibit their love for us dont really love us and on the other hand people who least exhibit their love for us really love us. - ഇത് വ്യക്തികളെ ആശ്രയിച്ചിരിക്കും.

ഇന്ന് സമൂഹത്തിൽ കാണുന്ന ട്രെൻഡ് കൃത്യമായി ചൂണ്ടി കാണിക്കാൻ നിതീഷിന് കഴിഞ്ഞു. നിതീഷിന്റെ തലമുറയുടെ ചിന്താഗതികൾ എന്തിനെയൊക്കെ ആശ്രയിച്ചാണെന്നതും വ്യക്തം. മാറ്റങ്ങൾ അനിവാര്യമാണ് പക്ഷെ അധികമായാൽ അമൃതും വിഷം എന്നല്ലേ.

Wednesday, April 3, 2019

Feedback

കലാകാരനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം ആഗ്രഹിക്കുന്നത് ആരാധകരിൽ നിന്നും അദ്ധ്യാപകരെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്നുമാണ്. നമ്മൾ പെർഫെക്റ്റ് ആണെന്ന് പലപ്പോഴും നമുക്കൊരു മിഥ്യാധാരണയുണ്ട്. ആ ധാരണ മാറ്റാൻ വേണ്ടി ഓരോ സെമസ്റ്റർ പഠിപ്പിച്ചു കഴിയുമ്പോഴും വിദ്യാർത്ഥികൾക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ ഒരവസരം ഞാൻ കൊടുക്കാറുണ്ട്. എഴുതാൻ മടി ഉള്ളവരെയും , അഭിപ്രായം ഇല്ലാത്തവരെയും നിർബന്ധിക്കാറില്ല . ചിലപ്പോൾ അവർക്ക് ഒരാളെ കുറിച്ച് അഭിപ്രായം പറയാൻ ഒരു സെമസ്റ്റർ പോരാത്തത് കൊണ്ടാവാം.


മുൻകാലങ്ങളിൽ കിട്ടിയ ഫീഡ്ബാക്ക് നോക്കിയാൽ എന്റെ മാറ്റം എനിക്ക് അറിയാൻ പറ്റുന്നുണ്ട്. പഠിപ്പിക്കാൻ തുടങ്ങിയ വർഷം എടുത്ത ഫീഡ്ബാക്കിൽ സ്ഥിരം പറഞ്ഞിരുന്നത് എനിക്ക് വേഗത കൂടുതൽ ആണെന്നാണ്. പക്ഷെ ഈ വർഷം ഒരാൾ പോലും ആ അഭിപ്രായം പറഞ്ഞില്ല. അതിനർദ്ധം എന്റെ വെപ്രാളം കുറഞ്ഞു. എന്നിലെ ഈ നല്ല മാറ്റത്തിനു കഴിഞ്ഞ വർഷം ഫീഡ്ബാക്ക് പറഞ്ഞ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.



ഈ വർഷം എനിക്ക് കിട്ടിയ ഫീഡ്ബാക്ക് വളരെ രസകരമാണ്. അതിൽ എടുത്ത് പറയേണ്ടത് ഈ രണ്ട് ചിത്രങ്ങളാണ്. അവസാനത്തെ ക്ലാസ് ദിവസം അവരോട് ഫീട്ബാക്ക് എഴുതാൻ ഞാൻ ആവശ്യപ്പെട്ടു. ആ കൂട്ടത്തിൽ കിട്ടിയ ആദ്യത്തെ ചിത്രം എന്നെ ഞെട്ടിച്ചു. കാരണം, ഞാൻ ആ ദിവസം എങ്ങനെ ആയിരുന്നു എന്ന് നിരീക്ഷിച്ച ഒരാൾക്ക് മാത്രമേ അത് വരയ്ക്കാൻ പറ്റുള്ളൂ . ആകെ ഉള്ള ഒരു മണിക്കൂർ സമയത്തിൽ വെറും പത്തു മിനിറ്റ് കൊണ്ട് എന്നെ വരച്ചു എന്നത് അത്ഭുതപ്പെടുത്തി. ആ വരച്ച ആളിനെ കണ്ട് പിടിക്കാൻ കുറച്ചു ദിവസങ്ങൾ എടുത്തു. അതിനു ശേഷം ആ കുട്ടി എന്നെ വീണ്ടും വന്നു കണ്ടു രണ്ടാമത്തെ ചിത്രവുമായി. 


Picture 1
Picture 2

കലാകാരിയെ പരിചയപ്പെടുത്താം ,  കീർത്തന കിഷോർ  . ഒരു സെമസ്റ്റർ പഠിപ്പിച്ചിട്ടുണ്ട് എന്നാലും എനിക്കറിയില്ല കീർത്തന വരയ്ക്കുമെന്ന്. പലപ്പോഴും കഴിവുകൾ തിരിച്ചറിയാൻ മൂന്ന് മാസം പോലുമില്ലാത്ത സെമസ്റ്റർ സമ്പ്രദായം അനുവദിക്കാറില്ല. ആദ്യ ദിവസങ്ങളിൽ ആ ക്ലാസ്സിലെ കുട്ടികളുമായി ചേർന്ന് പോകാൻ ഞാൻ വളരെ പ്രയാസപ്പെട്ടു. അടങ്ങി ഇരിക്കാൻ അവരെ കൊണ്ട് പറ്റില്ല. പക്ഷെ അവസാന ദിവസങ്ങളിൽ കാര്യങ്ങളൊക്കെ മാറി. വളരെ സ്നേഹത്തോടെയും അച്ചടക്കത്തോടെയും ആയി എല്ലാരും.



എന്നോട് നിങ്ങൾക്കുള്ള സ്നേഹത്തിനു ഒരുപാട് നന്ദി 

Thank you so much :)