ബിരുദവും ബിരുദാനന്ദര ബിരുദവും കഴിഞ്ഞ് മാധ്യമ പ്രവർത്തനം പഠിക്കാൻ പോയത് അച്ഛന്റെ നിർബന്ധം കൊണ്ടാണ്. എന്നാലും അറിവ് നേടുക എന്നത് എന്നും കൗതുകമുണർത്തുന്ന കാര്യമായത് കൊണ്ട് ഇഷ്ടക്കേടുകൾ അധിക നാൾ നില നിന്നില്ല. തിരുവനന്തപുരം പ്രെസ്സ് ക്ലബ് കെട്ടിടവും, പഠിപ്പിക്കാൻ വരുന്ന മാ പ്രകളും ഒരു പരിധി വരെ അതിനു കാരണമാണ്. മറ്റ് ജില്ലകളിൽ നിന്നും മാധ്യമ പ്രവത്തകരാവാൻ വന്ന യുവ തലമുറ. സേവന മനോഭാവം എന്നത് പുസ്തകത്തിൽ ഒതുങ്ങുമെന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് തന്നെയാണ് ഈ വിഷയത്തെ കുറിച് സംസാരിക്കുന്നത്
പത്രത്തിലും ടി വിയിലും സ്ഥിരമായി കാണുന്ന വാർത്തയാണ് വന്യ ജീവി ആക്രമണത്തിൽ കൃഷി നാശം, ജീവ ഹാനി, നാശ നഷ്ടങ്ങൾ. ഈ വരുന്ന വാർത്തയിൽ എത്ര ശതമാനം സത്യമുണ്ടെന്ന് ആരെങ്കിലും തിരക്കാറുണ്ടോ?? കാടിന്റെ അതിർത്തിയിൽ സ്ഥലം കൈയേറി കൃഷി ചെയ്യുമ്പോൾ ഓർക്കണം കാട് ഒരാൾക്കും സ്വന്തമല്ല എന്ന്. കാടിനുള്ളിൽ ജീവിക്കുന്ന ആദിവാസികൾക്ക് പരാതികൾ ഇല്ല. ഏറ്റവും കൂടുതൽ പരാതി ആർക്കാണ്?? മലകളും കാടുകളും കൈയേറി കൃഷി ചെയ്ത് ജീവിക്കുന്നവർക്കാണ്. അവർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുന്നത് മാധ്യമപ്രവർത്തകരും.
കൃഷി സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കുന്ന ഫെൻസിങ് വൈദ്യുതി കാരണം മൃഗങ്ങൾ മരിച്ചാൽ ആ നഷ്ടം എങ്ങനെ ആണ് നികത്തുന്നത്. അത്തരം വാർത്തകൾക്ക് ഈ പ്രാധാന്യം കൊടുക്കാൻ എന്തേ ഇവരുടെ സാമൂഹിക ബോധം അനുവദിക്കാത്തത്? ഇതിൽ നിന്ന് വ്യക്തമല്ലേ, വാർത്ത മതി. അത് ശരിയോ തെറ്റോ ഒന്നും അറിയണ്ട. വായിച്ചിട്ട് ആരെ കുറ്റം പറയാം, സർക്കാരിനെയും വനം വകുപ്പിനെയും, വനം വകുപ്പ് ഉദ്യോഗസ്ഥന്മാരെയും.
മാസങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വനം വകുപ്പ് വാച്ചർമാരെ കുറിച് ആരെങ്കിലും പറയാറുണ്ടോ? ഒരാന ഇറങ്ങിയാൽ അതിനെ തിരികെ കാട്ടിലേക്കോടിക്കാൻ പടക്കം പൊട്ടിച്ചു ഓടുന്ന വാച്ചർമാരെ കുറിച് അറിയാമോ ആർക്കെങ്കിലും? രാവും പകലും എന്നില്ലാതെ കാടും മേടും കയറി ഇറങ്ങുന്ന ഒരു കൂട്ടം വാച്ചർ മാരുണ്ട് വനം വകുപ്പിൽ. കുടുംബവും പ്രാരാബ്ധവും നോക്കാതെ 24*7 ഡ്യൂട്ടി ചെയ്യുന്ന ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ഉണ്ട്, ഫോറെസ്റ്റർ ഉണ്ട്, റേഞ്ച് ഓഫീസർ ഉണ്ട്. സിനിമയിൽ കാണുന്ന പോലെ തോക്കും ബോംബും കൊണ്ടൊന്നുമല്ല ഇവർ കാട്ടിൽ കയറി ഇറങ്ങുന്നത്. സ്വന്തം ജീവന് ഒരുറപ്പും ഇല്ലെന്ന് അറിഞ്ഞിട്ടാണ് ഇവരൊക്കെ ജോലി ചെയ്യുന്നത്. ഇതൊന്നും കാണാതെയും പറയാതെയും ആന ഇറങ്ങി, പുലി ഇറങ്ങി, വനം വകുപ്പിന്റെ അനാസ്ഥ, ഉത്തരവാദിത്തം ഇല്ലായ്മ എന്നൊക്കെ പറയുന്നവർ വാർത്ത അച്ചടിക്കും മുൻപേ എല്ലാ കാര്യങ്ങളെ കുറിച്ചും ഒരു ധാരണ ഉണ്ടാക്കണം. ആ ധാരണ ഇല്ലാത്തതും അറിയാൻ താല്പര്യം ഇല്ലാത്തതുമാണ് മാധ്യമ പ്രവർത്തനം ഇത്രയും അധഃപതിക്കാൻ കാരണം.
ഉദാഹരണം പറയാം, ആനയെ ഓടിക്കാൻ വനം വകുപ്പ് പോകുന്നു എന്നറിഞ്ഞാൽ ഉടനെ ക്യാമറയും പൊക്കി ആന പോകുന്ന വഴിയുടെ മുന്നിൽ ചെന്ന് നിൽക്കും. എന്നിട്ട് വാർത്ത പറയും - വനം വകുപ്പിന്റെ അനാസ്ഥ കാരണം ആനയെ കാട്ടിലേക്ക് കയറ്റാൻ സാധിച്ചില്ല. സത്യത്തിൽ ഇവരുടെ ആവശ്യം ആന കാട്ടിൽ കയറണമെന്നാണോ അതോ "visuals " കിട്ടണം എന്നാണോ? വർഷങ്ങൾക്ക് മുൻപ് അനന്തപുരിയുടെ ഹൃദയ ഭാഗത്തു കുളത്തിൽ ഒരാളെ മുക്കി കൊല്ലുന്നത് കണ്ടിട്ടും രക്ഷിക്കാതെ ,അതും ഷൂട്ട് ചെയ്ത സാമൂഹിക ബോധമുള്ള intellectual മാ പ്രകളാണ് നമുക്കുള്ളത് ,ആ ഗണത്തിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നത് നമ്മുടെ തെറ്റ്. ജോലി ഒക്കെ ആവാം പക്ഷെ ഒരു മര്യാദ ഉണ്ട് എല്ലാത്തിനും. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ There is a limit for everything.
യഥാർത്ഥത്തിൽ, വനം വകുപ്പ് ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാൻ സമ്മതിക്കാത്തത് ആനയാണോ അതോ മാധ്യമ പ്രവർത്തകരാണോ? സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതിനു ക്യാമറയും കൊണ്ട് വാർത്തയുണ്ടാക്കാൻ നടത്തുന്നവർക്കെതിരെ കേസ് എടുക്കണം. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ മെരുക്കി എടുക്കാം പക്ഷെ ഈ മാധ്യമങ്ങൾ ഉണ്ടല്ലോ, അവരെ മര്യാദ പഠിപ്പിക്കാൻ ഒരു മീഡിയ സ്ഥാപനങ്ങൾക്കും ഇത് വരെ കഴിഞ്ഞിട്ടില്ല.
ശമ്പളമില്ലാതെ ജോലി ചെയ്യാൻ പറ്റില്ലെന്ന് വനം വകുപ്പിലെ ദിവസവേതനം പറ്റുന്ന ജീവനക്കാർ തീരുമാനിച്ചാൽ പിന്നെ വനം വകുപ്പ് താഴെ വീഴും . നേരവും കാലവും മറന്ന് കാട് സംരക്ഷിക്കാൻ കാടിന്റെ മക്കൾക്ക് മാത്രമേ കഴിയൂ. പി എസ് സി പരീക്ഷ എഴുതി മാസം കൃത്യമായി ശമ്പളം വാങ്ങുന്ന bfo, rfo, ifs ഉദ്യോഗസ്ഥർക്ക് കാടിനെ അറിയാനും പരിചയപ്പെടാനും വാച്ചർ കൂടിയെ തീരു. മാനുഷിക പരിഗണന അർഹിക്കുന്ന വിഭാഗം തന്നെയാണ് ഫോറെസ്റ് ഉദ്യോഗസ്ഥർ, പ്രത്യേകിച്ച് വാച്ചർമാർ . ഒരു വകുപ്പിനെ മുഴുവനായി അടച്ചാക്ഷേപിക്കുന്നതിനു മുൻപ് ഇതൊക്കെ അറിയണം മാധ്യമ കോമാളികൾ.
ഒരൽപ്പം പോലും നാണമില്ലാത്ത വർഗമായി മാറി മാധ്യമ പ്രവർത്തനം. ഞാനീ കോഴ്സ് പഠിക്കാൻ പോയപ്പോ കേട്ടതും വായിച്ചതുമായ ഒരുപാട് എത്തിക്സ് ഈ ജോലിയിൽ ആവശ്യമാണ്. പക്ഷെ അതിന്റെ ഒരംശം പോലും ഇന്ന് ഒരു പത്രത്തിലും ചാനലുകളിലും ഇല്ല. ഭാഷ അറിയാത്തവർ റിപ്പോട്ടർ, എഴുതാൻ അറിയാത്തവർ എഡിറ്റർ.
ഭൂമിയിൽ ഒരു സൈക്കിൾ ഉണ്ട്, സ്കൂളിൽ പോയവർക്ക് അറിയേണ്ടതാണ് -ഫുഡ് ചെയിൻ. ഒരു ജീവൻ നിലനിൽക്കാൻ മറ്റൊന്ന് മരിക്കണം. അത് മൃഗമാവാം മനുഷ്യനാവാം. വിശപ്പ് മാറ്റാൻ ആന ചക്ക തിന്നാൽ വാർത്ത, പക്ഷെ ഇതേ മനുഷ്യൻ വിശപ്പ് മാറ്റാൻ കോഴിയെ കൊന്നാലും പശുവിനെ കൊന്നാലും വാർത്ത ഇല്ല. മനുഷ്യനും മൃഗങ്ങൾക്കും ജീവഹാനി സംഭവിക്കണമെന്ന് വനം വകുപ്പൊരിക്കലും ആഗ്രഹിക്കില്ല. വനം സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്. അതിനാണ് കൂട്ടമായി ശ്രമിക്കുന്നത്.
സാമൂഹിക ബോധമുള്ള നേതാവില്ലാത്തതാണ് നാടിന്റെ ശാപം. ജനങ്ങളിൽ നിന്നും പിടിക്കുന്ന നികുതിയും ജനങ്ങളിൽ നിന്നും കിട്ടുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും ചിലവാക്കേണ്ടത് ജനങ്ങൾക്ക് സുരക്ഷ ഒരുക്കാനാണ്. ദീർഘ വീക്ഷണമുള്ള, ജന നന്മക്കും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ വന്നാലേ ജനങ്ങൾക്ക് ഗുണമുള്ളു. അല്ലാതെ എന്തിനും ഏതിനും വകുപ്പിനെ മാത്രം കുറ്റം പറഞ്ഞത് കൊണ്ട് വ്യവസ്ഥിതി കൾ മാറില്ല.
No comments:
Post a Comment