Saturday, February 11, 2017

ബീന കണ്ട റഷ്യ


കെ എ ബീനയുടെ ആദ്യ പുസ്തകം.പക്ഷെ ഞാന്‍ വായിക്കുന്ന രണ്ടാമത്തെ പുസ്തകം.
പെരുമഴയത്ത് വായിച്ച ശേഷമാണ് ഇത് വായിച്ചത്. ആവര്‍ത്തന വിരസത തോന്നി. രണ്ടിലും ഒരേ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. എല്ലാം അല്ലെങ്കിലും.
ചില പേജുകള്‍ വെറുതെ വായിച്ച് പോകാം എന്നല്ലാതെ മറ്റൊന്നുമില്ല.
പതിമൂന്നു വയസ്സുള്ളപ്പോള്‍ റഷ്യ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയ പെണ്‍കുട്ടി അവിടെ കാണുന്ന സംസ്കാരവും കാഴ്ചകളും ആണ് പുസ്തകത്തില്‍. ലേഖനങ്ങളായി വന്നതെല്ലാം സ്വരുക്കൂട്ടി പുസ്തകമാക്കിയതാണ്.
ലെനിന്റെ കുടീരത്തില്‍ പോയതും, ആര്തെക്ക് ക്യാമ്പില്‍ നടക്കുന്ന വിശേഷങ്ങളുമാണ് പ്രധാനം. റഷ്യക്കാര്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന പ്രധാന്യത്തിന്റെ നാലില്‍ ഒന്ന്‍ പോലും ഇന്ത്യയിലെ കുട്ടികള്‍ക്ക് കിട്ടുന്നില്ല. ഇന്ത്യയില്‍ കുട്ടികള്‍ പഠിക്കുന്നത് മാര്‍ക്ക്‌ കിട്ടാന്‍ വേണ്ടിയാണു. പഠിക്കാന്‍ വേണ്ടി അല്ല.
റഷ്യയില്‍ ഉദ്യോഗര്ധികളെക്കാള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടെന്ന സത്യം ബീന പറയുന്നു. എന്ത് കൊണ്ട് ഇന്ത്യയില്‍ അങ്ങനെ സംഭവിക്കുന്നില്ല? സത്യത്തില്‍ ഇന്ത്യയില്‍ അവസരങ്ങളുണ്ട് പക്ഷെ ഇന്ത്യന്‍ ജനതയുടെ പ്രശ്നം ഈഗോ ആണ്.അത് ഒരാളെ ചില ജോലികള്‍ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കും. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ മേച്ചില്‍ പുറം തേടി പോകാന്‍ കാരണം അവര്‍ക്ക് വേണ്ടത്ര സംരക്ഷണം കിട്ടാത്തത് കൊണ്ടാണ്. അവരെ വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ആരും മേഘല മാറി പോകില്ല. എക്സിക്യൂട്ടീവ് വേഷവിധാനത്തില്‍ ചെയ്യുന്ന വൈറ്റ് കോളര്‍ ജോലികള്‍ക്ക് ആകര്‍ഷണം കൂടുതാലാണ്. എന്നാല്‍ അതിന്റെ ദൂഷ്യ ഫലങ്ങള്‍ ആരും ചിന്തിക്കാറില്ല കാരണം ഇന്ന്‍ ജീവിക്കാന്‍ വേണ്ടതിന്റെ ഇരട്ടി പണം ആ ജോലിയില്‍ നിന്ന് കിട്ടുമ്പോള്‍ മറ്റെന്തെങ്കിലും വേണോ?

No comments:

Post a Comment